
മുംബൈ: 2022 ജൂൺ 30ന് അവസാനിച്ച പാദത്തിൽ ഏകീകൃത അറ്റാദായം 103 ശതമാനം വർധിച്ച് 795 കോടി രൂപയായി ഉയർന്നതായി ടാറ്റ പവർ റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ അറ്റാദായം 391 കോടി രൂപയായിരുന്നു. അവലോകന പാദത്തിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള ഏകീകൃത വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിലെ 10,132 കോടിയിൽ നിന്ന് 43 ശതമാനം വർധിച്ച് 14,495 കോടി രൂപയായി. കൂടാതെ, ടാറ്റ പവറിന്റെ പലിശ, നികുതി, മൂല്യത്തകർച്ച, അമോർട്ടൈസേഷൻ എന്നിവയ്ക്ക് മുമ്പുള്ള വരുമാനം 2,107 കോടി രൂപയാണ്
ഇൻസ്റ്റാളേഷന്റെ വിവിധ ഘട്ടങ്ങളിൽ 1,400-ലധികം ചാർജറുകൾക്കൊപ്പം 2,350-ലധികം പബ്ലിക്, സെമി-പബ്ലിക് ഇവി ചാർജറുകളുടെ ഒരു ശൃംഖല സജ്ജീകരിച്ചിട്ടുണ്ടെന്ന് കമ്പനി പ്രസ്താവിച്ചു. കമ്പനി ഇതുവരെ ഇന്ത്യയിലുടനീളം 18,500 ഹോം ചാർജറുകളും 240 ബസ് ചാർജിംഗ് പോയിന്റുകളും സ്ഥാപിച്ചിട്ടുണ്ട്. തങ്ങളുടെ ബിസിനസ് ക്ലസ്റ്ററുകളായ ജനറേഷൻ, ട്രാൻസ്മിഷൻ, ഡിസ്ട്രിബ്യൂഷൻ, റിന്യൂവബിൾസ് എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ട് പുതിയ സാമ്പത്തിക വർഷം ആരംഭിച്ചതായി ടാറ്റ പവർ സിഇഒയും എംഡിയുമായ പ്രവീർ സിൻഹ പറഞ്ഞു.
നികുതിയാനത്താര ലാഭത്തിന്റെ തുടർച്ചയായ 11-ാം പാദമാണിതെന്നും, അത്യാധുനിക സാങ്കേതികവിദ്യകളും മികച്ച പ്രോജക്റ്റ് നിർവ്വഹണ ശേഷികളും സഹിതം മുഴുവൻ മൂല്യ ശൃംഖലയിലുടനീളം തങ്ങൾ വൈവിധ്യമാർന്ന ഊർജ്ജ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതായും ടാറ്റ പവർ അവകാശപ്പെട്ടു. ബിഎസ്ഇയിൽ ടാറ്റ പവറിന്റെ ഓഹരികൾ 0.29 ശതമാനം ഇടിഞ്ഞ് 225.50 രൂപയിലെത്തി.