മുംബൈ: ഇന്ത്യാ ഗവൺമെന്റിന്റെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) സ്കീമിന് കീഴിൽ ടെലികോം, നെറ്റ്‌വർക്കിംഗ് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള അപേക്ഷ ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT) അംഗീകരിച്ചതായി തേജസ് നെറ്റ്‌വർക്കസ് അറിയിച്ചു.
സ്‌കീം കാലയളവിൽ 750 കോടി രൂപയുടെ ക്യുമുലേറ്റീവ് ക്യാപിറ്റൽ നിക്ഷേപം നടത്താൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് തേജസ് നെറ്റ്‌വർക്കസ് റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. അടുത്ത തലമുറ ടെലികോം, നെറ്റ്‌വർക്കിംഗ് ഉൽപ്പന്നങ്ങളിൽ ശക്തമായ ഒരു ആഭ്യന്തര ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിന് ഇത് തങ്ങളെ സഹായിക്കുമെന്ന് തേജസ് നെറ്റ്‌വർക്കിന്റെ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ സഞ്ജയ് നായക് പറഞ്ഞു.
75-ലധികം രാജ്യങ്ങളിലെ ടെലികമ്മ്യൂണിക്കേഷൻ സേവന ദാതാക്കൾ, ഇന്റർനെറ്റ് സേവന ദാതാക്കൾ, യൂട്ടിലിറ്റികൾ, പ്രതിരോധം, സർക്കാർ സ്ഥാപനങ്ങൾ എന്നിവയ്ക്കായി തേജസ് നെറ്റ്‌വർക്കസ് ഉയർന്ന പ്രകടനമുള്ള വയർലൈൻ, വയർലെസ് നെറ്റ്‌വർക്കിംഗ് ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യുന്നു. ടാറ്റ ഗ്രൂപ്പിന്റെ ഭാഗമാണ് തേജസ് നെറ്റ്‌വർക്ക് ലിമിറ്റഡ്.
തേജസ് നെറ്റ്‌വർക്കിന്റെ ഓഹരികൾ 0.37 ശതമാനം ഉയർന്ന് 683.95 രൂപയിലെത്തി.