വ്യവസായ സംരംഭങ്ങൾക്ക് ഇനി പഞ്ചായത്തിന്റെ ലൈസൻസ് വേണ്ടരാജ്യത്ത് വികസനം അതിവേഗമെന്ന് ഗോയല്‍നിക്ഷേപ സംഗമത്തിനു മുൻപേ വ്യവസായ സൗഹൃദ നിർദേശങ്ങളെല്ലാം നടപ്പാക്കി കേരളംഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിക്ക് 6 വിദേശ രാജ്യങ്ങളുടെ പങ്കാളിത്തംഇൻവെസ്റ്റ് കേരള ഉച്ചകോടിക്ക് കൊച്ചിയിൽ തുടക്കം

കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത രണ്ടു ശതമാനം വർധിക്കും

കോഴിക്കോട്: 2025 ജനുവരിമുതൽ കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത രണ്ടു ശതമാനം വർധിക്കും. ക്ഷാമബത്ത കണക്കാക്കുന്നതിനാധാരമായ ഉപഭോക്തൃ വിലസൂചികയിൽ 2024 ഡിസംബറിൽ കഴിഞ്ഞ ജൂണിലേക്കാൾ ഏഴു പോയന്റ് വർധന രേഖപ്പെടുത്തിയ സാഹചര്യത്തിലാണിത്.

രാജ്യത്തെ വ്യവസായ പ്രാധാന്യമുള്ള 88 നഗരങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 317 വിപണികളിലെ 463 ഇനം സാധനങ്ങളുടെയും സേവനങ്ങളുടെയും വില മാസംതോറും താരതമ്യം ചെയ്താണ് ക്ഷാമബത്ത കണക്കാക്കുന്നതിനാധാരമായ ഉപഭോക്തൃ വില സൂചിക തയാറാക്കുന്നത്.

ഇതോടെ കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത 55 ശതമാനമായി ഉയരും. കേന്ദ്ര സർക്കാർ ക്ഷാമബത്ത നിർണയത്തിനായി ദശാംശ സ്ഥാനങ്ങൾ പരിഗണിക്കാറില്ല.

എന്നാൽ സംസ്ഥാനത്ത് ക്ഷാമബത്ത കണക്കാക്കുവാൻ 0.5 മുതൽ മുകളിലേക്കുള്ള ദശാംശ സംഖ്യയെ ഒന്നായി പരിഗണിക്കുന്നുണ്ട്. കേന്ദ്ര സർക്കാരും പാറ്റേണിൽ മാറ്റം വരുത്തിയാൽ ക്ഷാമബത്ത 56 ശതമാനമായി വർദ്ധിക്കും.

സംസ്ഥാന ജീവനക്കാരുടെ ക്ഷാമബത്ത രണ്ടുശതമാനം വർധിച്ച് 33 ശതമാനമാവും. എന്നാൽ 2022 ജനുവരി മൂന്നു ശതമാനം, ജൂലൈ മൂന്നു ശതമാനം, 2023 ജനുവരി നാലു ശതമാനം, ജൂലൈ മൂന്നു ശതമാനം, 2024 ജനുവരി മൂന്നു ശതമാനം, ജൂലൈ മൂന്നു ശതമാനം അടക്കം 19 ശതമാനം (ആറ് ഗഡു) നിലവിൽ കുടിശ്ശികയാണ്. സാധാരണ മാർച്ചോടെ കേന്ദ്രം ക്ഷാമബത്ത അനുവദിച്ച് ഉത്തരവാകും.

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് 2021 ജനുവരി, ജൂലൈ പ്രാബല്യത്തിൽ യഥാക്രമം രണ്ടു, മൂന്നു ശതമാനം ക്ഷാമബത്ത കഴിഞ്ഞ ഏപ്രിൽ, ഒക്ടോബർ മുതൽ അനുവദിച്ചപ്പോൾ പ്രാബല്യ തീയതി പരാമർശിക്കാതിരുന്നതിനാൽ 39 മാസം കുടിശ്ശിക അനിശ്ചിതത്വത്തിലാണ്.

സഹകരണ ജീവനക്കാരുടെ ക്ഷാമബത്തയിൽ അഞ്ചു ശതമാനം വർധനയുണ്ടാകും. കഴിഞ്ഞ ശമ്പള പരിഷ്‍കരണത്തിൽ ക്ഷാമബത്ത ഭാഗികമായി മാത്രം അടിസ്ഥാന ശമ്പളത്തോടൊപ്പം ലയിപ്പിച്ചതിനാലാണിത്. (2022 ജനുവരിമുതൽ 34 ശതമാനം നിലവിൽ കുടിശ്ശികയാണ്).

ഇതോടെ സഹകരണ ജീവനക്കാരുടെ ക്ഷാമബത്ത 125 ശതമാനമായി ഉയരും.

X
Top