പ്രധാനമന്ത്രി ഇൻ്റേൺഷിപ്പ് പദ്ധതി ഇന്ത്യയിലെ യുവാക്കളുടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നത് ഇങ്ങനെ2030ൽ ഇന്ത്യ മൂന്നാം സാമ്പത്തിക ശക്തിയാകുമെന്ന് എസ്ആൻഡ്പിസ്വർണവില സർവകാല റെക്കോഡ് തിരുത്തി കുതിച്ചുയരുന്നുപിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചുവിഴിഞ്ഞം തുറമുഖ ഉദ്ഘാടനം ഡിസംബറില്‍; ട്രയൽ റണ്ണിലൂടെ സംസ്ഥാന ഖജനാവിലെത്തിയത് ₹4.75 കോടി

ഈയാഴ്‌ച 3 ഐപിഒകള്‍ വിപണിയിലെത്തുന്നു

മുംബൈ: ഓഹരി വിപണി പുതിയ ഉയരങ്ങളിലെത്തി നില്‍ക്കെ ഈയാഴ്‌ചയില്‍ മൂന്ന്‌ ഇനീഷ്യല്‍ പബ്ലിക്‌ ഓഫറു (ഐപിഒ) കളാണ്‌ വിപണിയിലെത്തുന്നത്‌. രണ്ട്‌ മെയിന്‍ ബോര്‍ഡ്‌ ഐപിഒയുടെയും ഒരു എസ്‌എംഇ ഐപിഒയുടെയും സബ്‌സ്‌ക്രിപ്‌ഷന്‍ ഈയാഴ്‌ച തുടങ്ങും.

എംക്യൂര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്‌, ബന്‍സാല്‍ വയര്‍ എന്നിവയാണ്‌ ഈയാഴ്‌ച വിപണിയിലെത്തുന്ന മെയിന്‍ബോര്‍ഡ്‌ ഐപിഒകള്‍. എസ്‌എംഇ വിഭാഗത്തിലെ ഐപിഒ ആംബി ലബോറട്ടറീസിന്റേതാണ്‌.

എംക്യൂര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്‌, ബന്‍സാല്‍ വയര്‍ എന്നിവയുടെ ഐപിഒകള്‍ ജൂലായ്‌ മൂന്നിനാണ്‌ ആരംഭിക്കുന്നത്‌. ജൂലായ്‌ 5 വരെ ഈ ഐപിഒകള്‍ സബ്‌സ്‌ക്രൈബ്‌ ചെയ്യാം. ആംബി ലബോറട്ടറീസിന്റെ ഐപിഒ നടക്കുന്നത്‌ ജൂലായ്‌ നാല്‌ മുതല്‍ എട്ട്‌ വരെയാണ്‌.

എംക്യൂര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്‌
ഐപിഒയുടെ ഇഷ്യു വില 960-1008 രൂപയാണ്‌. 10 രൂപ മുഖവിലയുള്ള 14 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. ജൂലായ്‌ 10ന്‌ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ്‌ ചെയ്യുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. പുതിയ ഓഹരികളുടെ വില്‍പ്പനയിലൂടെ 800 കോടി സമാഹരിക്കുകയാണ്‌ കമ്പനിയുടെ ലക്ഷ്യം.

ഇതിന്‌ പുറമെ 1.14 കോടി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും (ഒ എഫ്‌ എസ്‌) ഉള്‍പ്പെട്ടതാണ്‌ ഐപിഒ. ഓഫര്‍ ഫോര്‍ സെയില്‍ വഴി പ്രൊമോട്ടര്‍മാരും ഓഹരിയുടമകളുമാണ്‌ ഓഹരികള്‍ വില്‍ക്കുന്നത്‌.

ഐപിഒയുടെ 50 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും സംവരണം ചെയ്‌തിരിക്കുന്നു.

പുതിയ ഓഹരികളുടെ വില്‍പ്പന വഴി സമാഹരിക്കുന്ന തുക കടം ഭാഗികമായി തിരിച്ചടയ്‌ക്കുന്നതിനും പൊതുവായ കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും.

പൂന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എംക്യൂര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്‌ വിവിധ തരം ഔഷധ ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനവും ആഗോള തലത്തിലുള്ള വില്‍പ്പനയുമാണ്‌ നടത്തുന്നത്‌.

ബന്‍സാല്‍ വയര്‍

ഐപിഒയുടെ ഇഷ്യു വില 243-256 രൂപയാണ്‌. 10 രൂപ മുഖവിലയുള്ള 58 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. ജൂലായ്‌ 10ന്‌ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ്‌ ചെയ്യുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ഓഹരികളുടെ വില്‍പ്പനയിലൂടെ 745 കോടി സമാഹരിക്കുകയാണ്‌ കമ്പനിയുടെ ലക്ഷ്യം.

ഐപിഒയുടെ 50 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും സംവരണം ചെയ്‌തിരിക്കുന്നു.

പുതിയ ഓഹരികളുടെ വില്‍പ്പന വഴി സമാഹരിക്കുന്ന തുക കടം ഭാഗികമായി തിരിച്ചടയ്‌ക്കുന്നതിനും പ്രവര്‍ത്ത മൂലധനത്തിനും പൊതുവായ കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും.

ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റെയിന്‍ലെസ്‌ സ്റ്റീല്‍ വയര്‍ നിര്‍മാതാക്കളാണ്‌ ബന്‍സാല്‍ വയര്‍. രണ്ടാമത്തെ വലിയ സ്റ്റീല്‍ വയര്‍ നിര്‍മാതാക്കളുമാണ്‌. 2022-23 സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ ആറ്‌ മാസ കാലയളവില്‍ 1154 കോടി രൂപ വരുമാനവും 39 കോടി രൂപ ലാഭവുമാണ്‌ കമ്പനി കൈവരിച്ചത്‌.

X
Top