Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

തക്കാളി വില വർദ്ധന താൽക്കാലികമെന്ന് കേന്ദ്രം

ന്യൂഡൽഹി: തക്കാളിയുടെ വിലയിലെ കുതിച്ചുചാട്ടം ഒരു താൽക്കാലിക സീസണൽ പ്രതിഭാസമാണെന്ന് ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാർ സിംഗ്.

വില ഉടൻ കുറയുമെന്നും രോഹിത് കുമാർ സിംഗ് വാർത്ത ഏജൻസിയായ പിടിഐയോട് പറഞ്ഞു. പ്രധാന നഗരങ്ങളിൽ തക്കാളിയുടെ വില സെഞ്ച്വറി പിന്നിട്ടിരുന്നു.

തക്കാളി പെട്ടന്ന് തന്നെ ചീത്തയാകുന്ന ഒരു പച്ചക്കറിയാണ്. അധികകാലം ഇവ സംരക്ഷിച്ച് വെക്കാൻ സാധിക്കില്ല. പെട്ടെന്നുള്ള മഴ പലപ്പോഴും ഗതാഗതത്തെ തടസ്സപ്പെടുത്തുകയും പകുതിവഴിയിൽ തന്നെ തക്കാളി നശിക്കാനും ഇടയുണ്ട്.

ഇത് താൽക്കാലിക പ്രശ്‌നമാണ്. വില ഉടൻ തണുക്കും. എല്ലാ വർഷവും ഈ സമയത്ത് ഇത് സംഭവിക്കാറുണ്ടെന്നും രോഹിത് പറഞ്ഞു.

ഉയർന്ന താപനില, കുറഞ്ഞ ഉൽപ്പാദനം, മഴയിലുണ്ടായ കാലതാമസം എന്നിവയാണ് ഉയർന്ന വിലയ്ക്ക് കാരണം. മെയ് മാസത്തിൽ കിലോയ്ക്ക് 3-5 രൂപയ്ക്ക് വരെ രാജ്യത്തിൻറെ പലയിടങ്ങളിലും തക്കാളി ലഭിച്ചിരുന്നു.

തക്കാളി വിലയിലെ പെട്ടെന്നുള്ള കുതിച്ചുചാട്ടം, പണപ്പെരുപ്പം നിയന്ത്രിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണപ്പെരുപ്പ പ്രശ്‌നങ്ങൾക്ക് ആക്കം കൂട്ടി എന്നുതന്നെ പറയാം.

ഉപഭോക്തൃ കാര്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം, ജൂൺ 27 ന് അഖിലേന്ത്യാടിസ്ഥാനത്തിൽ തക്കാളിയുടെ ശരാശരി വില കിലോയ്ക്ക് 46 രൂപയാണ്. മോഡൽ വില കിലോയ്ക്ക് 50 രൂപയും പരമാവധി വില 122 രൂപയുമാണ്.

നാല് മെട്രോ നഗരങ്ങളിലുടനീളം, ദില്ലിയിൽ തക്കാളിയുടെ ചില്ലറ വില കിലോയ്ക്ക് 60 രൂപയും മുംബൈ കിലോയ്ക്ക് 42 രൂപയും കൊൽക്കത്ത കിലോയ്ക്ക് 75 രൂപയും ചെന്നൈയിൽ കിലോയ്ക്ക് 67 രൂപയുമാണ്.

മറ്റ് പ്രധാന നഗരങ്ങളിൽ, ബെംഗളൂരുവിൽ കിലോയ്ക്ക് 52 രൂപയും ജമ്മുവിൽ 80 രൂപയും ലഖ്‌നൗവിൽ 60 രൂപയും ഷിംലയിൽ 88 രൂപയും ഭുവനേശ്വറിൽ 100 രൂപയും റായ്പൂരിൽ 99 രൂപയുമാണ് വില. കണക്കുകൾ പ്രകാരം ഗോരഖ്പൂർ (ഉത്തർപ്രദേശ്), ബെല്ലാരി (കർണാടക) എന്നിവിടങ്ങളിൽ നിന്ന് കിലോയ്ക്ക് 122 രൂപയാണ് പരമാവധി വില.

മൊബൈൽ ആപ്പ് വഴി പുതിയ പഴങ്ങളും പച്ചക്കറികളും വിപണനം ചെയ്യുന്ന അഗ്രിടെക് സ്റ്റാർട്ടപ്പ് ഒട്ടിപി കിലോഗ്രാമിന് 86 രൂപയ്ക്കാണ് തക്കാളി വിൽക്കുന്നത്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ബിഗ് ബാസ്‌ക്കറ്റിൽ തക്കാളി കിലോയ്ക്ക് 80-85 രൂപയ്ക്ക് ലഭ്യമാണ്.

സർക്കാർ കണക്കുകൾ പ്രകാരം, തക്കാളി ഉൽപ്പാദനം മുൻ വർഷത്തെ 20.69 ദശലക്ഷം ടണ്ണിൽ നിന്ന് 2022-23 ൽ 20.62 ദശലക്ഷം ടണ്ണായി കുറയുമെന്ന് കണക്കാക്കപ്പെടുന്നു.

തക്കാളിയുടെ വില മെയ് മാസത്തിൽ കുറഞ്ഞത് കർഷകർക്ക് കൃഷി ഉപേക്ഷിക്കാൻ മതിയായ ഘടകമായിരുന്നു. ഇത് മോശമായ ഉൽപാദനത്തിന് കാരണമായി. ഉദാഹരണത്തിന് വില ആദായകരമല്ലാത്തതിനാൽ കർഷകർ കീടനാശിനികൾ തളിക്കുകയോ വളങ്ങൾ ഉപയോഗിക്കുകയോ ചെയ്തില്ല.

ഇത് കീടങ്ങളുടെയും രോഗത്തിൻറെയും വർദ്ധനവിന് കാരണമാവുകയും ഉത്പാദനം കുറയുകയും ചെയ്തു.

കഴിഞ്ഞ വർഷം ഉയർന്ന വില ലഭിച്ച പയർ കൃഷിയിലേക്ക് ഭൂരിഭാഗം കർഷകരും മാറിയതിനാൽ കഴിഞ്ഞ വർഷം തക്കാളിയുടെ വിത്ത് കുറവായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്.

X
Top