കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ജിഎസ്ടി വ്യവസ്ഥയില്‍ ഉള്‍പ്പെടാത്ത അനൗപചാരിക യൂണിറ്റുകളെ മുന്‍ഗണന വായ്പയ്ക്കായി പരിഗണിക്കണമെന്ന് ആര്‍ബിഐ

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) വ്യവസ്ഥയില്‍ ഉള്‍പ്പെടാത്ത, 2017 ലെ സിജിഎസ്ടി നിയമത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ട എന്നാല്‍ ഉദ്യം അസിസ്റ്റ് സര്‍ട്ടിഫിക്കറ്റുകളുള്ള(യുഎസി) അനൗപചാരിക മൈക്രോ എന്റര്‍പ്രൈസുകളെ (ഐഎംഇ) മുന്‍ഗണനാ മേഖല വായ്പ (പിഎസ്എല്‍) മാദണ്ഡങ്ങള്‍ക്ക് കീഴില്‍ മൈക്രോ എന്റര്‍പ്രൈസുകളായി പരിഗണിക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ബാങ്കുകളോടും എന്‍ബിഎഫ്‌സികളോടും ആവശ്യപ്പെട്ടു.

ഉദ്യം അസിസ്റ്റ് പ്ലാറ്റ്‌ഫോം (എയുഎപി) സര്‍ട്ടിഫിക്കറ്റുള്ള ഐഎംഇകളെ പിഎസ്എല്‍ ക്ലാസിഫിക്കേഷന്റെ ആവശ്യങ്ങള്‍ക്കായി എംഎസ്എംഇയ്ക്ക് കീഴില്‍ മൈക്രോ എന്റര്‍പ്രൈസുകളായി പരിഗണിക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക് മെയ് 9 ന് നല്‍കിയ വിജ്ഞാപനത്തില്‍ പറയുന്നു.

യുഎപി സര്‍ട്ടിഫക്കറ്റുള്ള ഐഎംഇകളെ പിഎസ്എല്‍ ആനുകൂല്യങ്ങള്‍ക്കായി പരിഗണിക്കണമെന്ന് ഈ വര്‍ഷം ജനുവരിയില്‍ ഡെവലപ്‌മെന്റ് കമ്മീഷണര്‍ ഓഫീസ്‌ ഉത്തരവിട്ടിരുന്നു. പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) അല്ലെങ്കില്‍ ജിഎസ്ടി ഐഡന്റിഫിക്കേഷന്‍ നമ്പര്‍ പോലുള്ള ആവശ്യമായ രേഖകള്‍ ഇല്ലാത്ത, അനൗപചാരിക മൈക്രോ യൂണിറ്റുകള്‍ക്ക് ബാങ്ക് ക്രെഡിറ്റുകളിലേയ്ക്ക് പ്രവേശനം നല്‍കാനാണ് യുഎപി സ്ഥാപിച്ചത്.

X
Top