രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

ഇന്‍സൈഡര്‍ ട്രേഡിംഗ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ 63 ലക്ഷം രൂപ നല്‍കി ഫെന്റണ്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സും അരവിന്ദ് സിംഘാനിയയും

മുംബൈ: മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യുമായി ഇന്‍സൈഡര്‍ ട്രേഡിംഗ് കേസില്‍ ഒത്തുതീര്‍പ്പിലെത്തിയിരിക്കയാണ് ഫെന്റണ്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സും ഡയറക്ടര്‍ അരവിന്ദ് സിംഘാനിയയും. ഇതിനായി 63 ലക്ഷം രൂപ പിഴയടക്കാന്‍ ഇവര്‍ തയ്യാറായി. നേരത്തെ വരുണ്‍ ബീവറേജസ് ചെയര്‍മാന്‍ രവി കാന്ത് ജയ്പൂരിയയും സമാന കേസില്‍ സെബിയുമായി ഒത്തുതീര്‍പ്പുണ്ടാക്കിയിരുന്നു.

56 ലക്ഷം രൂപയാണ് ജയ്പൂരിയ പിഴ നല്‍കിയത്. വരുണ്‍ ബീവറേജസ് ലിമിറ്റഡ് പെപ്‌സികോയുമായി പങ്കാളിത്തത്തിലെത്തിയ വിവരം ജയ്പൂരിയ അരവിന്ദ് സിംഘാനിയയുമായി പങ്കുവച്ചുവെന്നാണ് കേസ്. ട്രോപിക്കാന ബ്രാന്‍ഡിന്റെ വില്‍പ്പനയും വിതരണവും കൈമാറിയ വിവരമാണ് ചെയര്‍മാന്‍ ചോര്‍ത്തിനല്‍കിയത്.

പെപ്‌സികോയുടെ ഇന്ത്യയിലെ ബോട്ട്‌ലിംഗ് പങ്കാളികളാണ് വരുണ്‍ ബീവറേജസ്. ഇതോടെ കമ്പനിയുടെ ഓഹരിയില്‍ ട്രേഡിംഗ് നടത്തി ഫെന്റണ്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് നേട്ടം കൊയ്തു.സിംഘാനിയയ്ക്ക് ജയ്പൂരിയ ഡയറക്ടറായ ലെമണ്‍ ട്രീ ഹോട്ടലുമായി ബന്ധമുണ്ടെന്ന കാര്യവും സെബി കണ്ടത്തിയിരുന്നു.

കേസിലുള്ള ശിക്ഷാവിധി നടപ്പാക്കാനിരിക്കെയാണ് ഇവര്‍ സെബിയുമായി ഒത്തുതീര്‍പ്പുണ്ടാക്കിയത്.

X
Top