ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

യുബിഎസ്‌ എസ്‌ബിഐയെയും ആക്‌സിസ്‌ ബാങ്കിനെയും ഡൗണ്‍ഗ്രേഡ്‌ ചെയ്‌തു

ഗോള ബ്രോക്കറേജ്‌ ആയ യുബിഎസ്‌ ഇന്ത്യയിലെ മുന്‍നിര ബാങ്കിംഗ്‌ ഓഹരികളായ എസ്‌ബിഐയെയും ആക്‌സിസ്‌ ബാങ്കിനെയും ഡൗണ്‍ഗ്രേഡ്‌ ചെയ്‌തു. ഇതിനെ തുടര്‍ന്ന്‌ ഈ ഓഹരികളുടെ വിലയില്‍ ഇടിവ്‌ നേരിട്ടു.

നേരത്തെ എസ്‌ബിഐ വാങ്ങുക എന്ന ശുപാര്‍ശ ചെയ്‌തിരുന്ന യുബിഎസ്‌ ഇപ്പോള്‍ വില്‍ക്കുക എന്ന റേറ്റിംഗാണ്‌ നല്‍കിയിരിക്കുന്നത്‌. നേരത്തെ 730 രൂപയിലേക്ക്‌ എസ്‌ബിഐ ഉയരാന്‍ സാധ്യതയുണ്ടെന്നായിരുന്നു യുബിഎസിന്റെ നിഗമനമെങ്കില്‍ ഡൗണ്‍ഗ്രേഡിംഗിനു ശേഷം ഈ ഓഹരി 530 രൂപയിലേക്ക്‌ ഇടിയാനിടയുണ്ടെന്നാണ്‌ പ്രവചനം.

ആക്‌സിസ്‌ ബാങ്കിനെ ന്യട്രല്‍ എന്ന റേറ്റിംഗിലേക്കാണ്‌ ഡൗണ്‍ഗ്രേഡ്‌ ചെയ്‌തത്‌. ലക്ഷ്യമാക്കുന്ന വില 1150 രൂപയില്‍ നിന്ന്‌ 1100 രൂപയായി കുറച്ചു. യുബിഎസ്‌ നടത്തിയ ഡൗണ്‍ഗ്രേഡിംഗിനെ തുടര്‍ന്ന്‌ ആക്‌സിസ്‌ ബാങ്ക്‌ ഇന്ന്‌ രണ്ട്‌ ശതമാനത്തിലേറെ ഇടിവ്‌ നേരിട്ടു. എസ്‌ബിഐ 1.75 ശതമാനം നഷ്‌ടം രേഖപ്പെടുത്തി.

ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കായ കോട്ടക്‌ മഹീന്ദ്ര ബാങ്ക്‌ വില്‍ക്കുക എന്ന ശുപാര്‍ശ യുബിഎസ്‌ നിലനിര്‍ത്തി. ലക്ഷ്യമാക്കുന്ന വില 2050 രൂപയില്‍ നിന്നും 1875 രൂപയായി കുറച്ചു. നിഫ്‌റ്റി ബാങ്ക്‌, നിഫ്‌റ്റി പി എസ്‌ യു ബാങ്ക്‌ സൂചികകള്‍ ഇന്ന്‌ ഇടിവ്‌ നേരിട്ടു.

നിഫ്‌റ്റി ബാങ്ക്‌ സൂചികയിലെ 12 ഓഹരികളില്‍ പത്തും വ്യാപാരത്തിനിടെ നഷ്‌ടം രേഖപ്പെടുത്തി. നിഫ്‌റ്റി പി എസ്‌ യു ബാങ്ക്‌ സൂചികയിലെ 12 ഓഹരികളും ഇടിഞ്ഞു.

X
Top