രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

21 കോടി രൂപയുടെ അറ്റാദായം നേടി യുണിക്ലോ ഇന്ത്യ

മുംബൈ: ഇന്ത്യയിൽ ആദ്യത്തെ സ്റ്റോർ തുറന്ന് മൂന്ന് വർഷത്തിനുള്ളിൽ ലാഭം രേഖപ്പെടുത്തി യുണിക്ലോ. ഏഷ്യയിലെ ഏറ്റവും വലിയ വസ്ത്ര ബ്രാൻഡാണ് യുണിക്ലോ. കോവിഡിനെ തുടർന്നുള്ള ലോക്ക്ഡൗണുകളും നിയന്ത്രണങ്ങളും കാരണം പ്രവർത്തനം ആരംഭിച്ചത് മുതൽ നഷ്ടത്തിലായിരുന്നു കമ്പനി.

ജാപ്പനീസ് ബ്രാൻഡായ യുണിക്ലോ 2022 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 21.4 കോടി രൂപയുടെ അറ്റാദായം നേടിയതായി ബിസിനസ് ഇന്റലിജൻസ് സ്ഥാപനമായ ആൾട്ട്ഇൻഫോയിൽ ലഭ്യമായ രേഖകൾ കാണിക്കുന്നു. 2021 സാമ്പത്തിക വർഷത്തിൽ കമ്പനി 36.1 കോടി രൂപയുടെ അറ്റ നഷ്ടമാണ് രേഖപ്പെടുത്തിയത്.

പ്രസ്തുത കാലയളവിൽ കമ്പനിയുടെ വിൽപ്പന 63 ശതമാനം ഉയർന്ന് 391.7 കോടി രൂപയായി. എതിരാളികളായ സാറാ, എച്ച്&എം എന്നിവയേക്കാൾ 20% കൂടുതൽ വില നിശ്ചയിക്കാനുള്ള യുണിക്ലോയുടെ തന്ത്രം അസംസ്‌കൃത വസ്തുക്കളുടെ കാര്യത്തിൽ പണപ്പെരുപ്പ സമ്മർദ്ദങ്ങൾക്കിടയിലും മികച്ച മാർജിൻ നേടാൻ സഹായിച്ചതായി വിദഗ്ധർ കരുതുന്നു.

ജാപ്പനീസ് ബ്രാൻഡ് 2019 സെപ്റ്റംബറിൽ രാജ്യത്ത് അതിന്റെ ആദ്യ സ്റ്റോർ തുറന്നു. എന്നാൽ കോവിഡ് -19 പൊട്ടിപ്പുറപ്പെടുന്നത് തടയാൻ 2020 മാർച്ചിൽ പ്രഖ്യാപിച്ച കർശനമായ ലോക്ക്ഡൗൺ നടപടികൾ അതിന്റെ സ്റ്റോർ വിപുലീകരണ പദ്ധതികൾ വൈകിപ്പിച്ചു. കമ്പനിക്ക് നിലവിൽ ഇന്ത്യയിൽ ഏഴ് ഔട്ട്‌ലെറ്റുകളുണ്ട്.

X
Top