രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

ആഗോള വിപണിയില്‍ എണ്ണവില ഉയരുന്നു

ഗോള വിപണിയില്‍ എണ്ണവില ഉയരുന്നു. ഫ്രാന്‍സിന്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് മെക്‌സിക്കോ ഉള്‍ക്കടലിലെ യുഎസ് ഉല്‍പ്പാദനം ചോദ്യം ചെയ്യപ്പെടുന്നതാണ് വിലയില്‍ പ്രതിഫലിക്കുന്നത്.

പ്രകൃതി പ്രതികൂലമായതോടെ യുഎസ് ഉല്‍പ്പാദന ശേഷിയുടെ ഒരു പ്രധാന ഭാഗം അടച്ചുപൂട്ടിയിരിക്കുകയാണ്. ഇതു വിപണികളിലേയ്ക്കുള്ള എണ്ണയുടെ ഒഴുക്കിനെ സാരമായി ബാധിക്കും.

ഇതേത്തുടര്‍ന്ന് ആഴ്ചയുടെ തുടക്കത്തില്‍ തന്നെ ക്രൂഡ് വില മുകളിലോട്ട് നീങ്ങി.
അതേസമയം തിരിച്ചടി പ്രതീക്ഷിച്ചിരുന്ന യുഎസ് ഇന്‍വെന്ററികള്‍ അനുകൂലമായതാണ് വിലയിലെ കുതിപ്പിനെ പ്രതിരോധിച്ചത്.

അമേരിക്കന്‍ പെട്രോളിയം ഇന്‍സ്റ്റിറ്റ്യൂട്ട് റിപ്പോര്‍ട്ട് പ്രകാരം സെപ്റ്റംബര്‍ 13ന് അവസാനിച്ച ആഴ്ചയില്‍ അമേരിക്കയിലെ ക്രൂഡ് ഓയില്‍ ശേഖരം 1.96 ദശലക്ഷം ബാരല്‍ വര്‍ദ്ധിച്ചു. 1,00,000 ബാരലിന്റെ ഇടിവ് അനലിസ്റ്റുകള്‍ പ്രതീക്ഷിച്ചിരുന്നു.

കഴിഞ്ഞ ആഴ്ചയില്‍, ക്രൂഡ് ഇന്‍വെന്ററികളില്‍ 2.79 ദശലക്ഷം ബാരല്‍ കുറവു റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വിലെ (SPR) ക്രൂഡ് ഓയില്‍ ശേഖരം സെപ്റ്റംബര്‍ 13 വരെ 0.6 ദശലക്ഷം ബാരല്‍ വര്‍ദ്ധിച്ചതായി ഊര്‍ജവകുപ്പ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്‍വെന്ററികള്‍ ഇപ്പോള്‍ 380.6 ദശലക്ഷം ബാരലിലാണ്.

എന്നാല്‍ പ്രസിഡന്റ് ബൈഡന്‍ അധികാരമേറ്റപ്പോഴുള്ളതിനേക്കാള്‍ 254 ദശലക്ഷം താഴെയാണ് ഇപ്പോഴും എസ്പിആര്‍.

നിലവില്‍ ഏവരുടെയും കണ്ണ് യുഎസ് ഫെഡ് റിസര്‍വ് പ്രഖ്യാപനങ്ങളിലാണ്. ഇന്നലെ തുടങ്ങിയ ഫെഡ് യോഗം ഇത്തവണ നിരക്കുകള്‍ കുറയ്ക്കുമെന്നാണ് വിലയിരുത്തുന്നത്. നിരക്കുകളില്‍ 25- 50 ബേസിസ് പോയിന്റിന്റെ എങ്കിലും കുറവ് പ്രതീക്ഷിക്കപ്പെടുന്നു.

നിരക്കുകള്‍ കുറയ്ക്കുന്നത് ഡോളറിനെ തളര്‍ത്തും. അങ്ങനെയെങ്കില്‍ രാജ്യങ്ങളുടെ എണ്ണവാങ്ങല്‍ ആവശ്യകത ഉയരാം. ഡിമാന്‍ഡ് ഉയര്‍ന്നാല്‍ വില കൂടാനാണ് സാധ്യത.

24 മണിക്കൂറിനിടെ ആഗോള എണ്ണവിപണിയില്‍ ബ്രെന്റ് ക്രൂഡ് ബാരലിന് 1.31 ശതമാനം വില വര്‍ധന രേഖപ്പെടുത്തി. നിലവില്‍ ബ്രെന്റ് ബാരലിന് 73.70 ഡോളറാണ്. ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 71.08 ഡോളറാണ്.

ചുഴലിക്കാറ്റിനെ തുടര്‍ന്ന് യുഎസ് എണ്ണ ഉല്‍പ്പാദന ശേഷിയുടെ 12% ഉം, വാതക ഉല്‍പാദന ശേഷിയുടെ 16% ഉം അടച്ചിട്ടിരിക്കുന്നുവെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട്.

മെക്‌സിക്കോ ഉള്‍ക്കടലില്‍ ഫ്രാന്‍സിന്‍ ചുഴലിക്കാറ്റ് സൃഷ്ടിച്ച പ്രതിസന്ധിയാണ് കഴിഞ്ഞയാഴ്ച എണ്ണവില ഉയര്‍ത്തിയത്. തിരിച്ചടി പ്രതീക്ഷിച്ചതിലും നീളുകയാണ്. എണ്ണവില കുത്തനെ ഇടിഞ്ഞിരുന്ന സമയത്താണ് ചുഴലിക്കാറ്റ് എത്തിയത്. ഇതു വിലയിടിവിനെ പ്രതിരോധിച്ചു.

നിലവിലെ സാഹചര്യത്തില്‍ അടുത്ത ഒപെക്ക് പ്ലസ് യോഗവും നിര്‍ണായകമാണ്. ഉല്‍പ്പാദന നിയന്ത്രണം ഉടന്‍ പിന്‍വലിക്കില്ലെന്ന് കൂട്ടായ്മ ഇതോടകം വ്യക്തമാക്കി കഴിഞ്ഞു. വില ഇടിയുന്ന സാഹചര്യത്തില്‍ എന്ത് അധിക നടപടി കൈക്കൊള്ളുമെന്നാണ് ഇനി അറിയേണ്ടത്.

മൂന്നാം പാദത്തിന്റെ തുടക്കം മുതല്‍ ക്രൂഡ് ഓയില്‍ വില ഏകദേശം 14% കുറഞ്ഞെന്നാണു വിലയിരുത്തല്‍. ഇത് ഒപെക്ക് പ്രതീക്ഷകള്‍ക്കു വിരുദ്ധമാണ്. മുന്‍നിര ഇറക്കുമതിക്കാരായ ചൈനയില്‍ നിന്നുള്ള മോശം ഡിമാന്‍ഡും, ദുര്‍ബലമായ സാമ്പത്തിക ഡാറ്റകളുമാണ് ഇതിനു പ്രധാന കാരണം.

X
Top