Alt Image
വ്യവസായ പാർക്കുകളിൽ നിർമാണ യൂണിറ്റുകൾക്ക് സ്റ്റാമ്പ് ഡ്യൂട്ടിയും ഫീസും ഒഴിവാക്കുംസംസ്ഥാന ബജറ്റ്: ലക്ഷ്യം നിക്ഷേപ വളർച്ച; ക്ഷേമപെൻഷൻ 200 രൂപ കൂട്ടാൻ സാധ്യതഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ ഇറക്കുമതിയിൽ കുതിപ്പ്സംസ്ഥാന ബജറ്റിലെ പ്രധാന ഫോക്കസ് എന്താകും ?കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കേരള സർക്കാരിൻ്റെ ബജറ്റ്

ജനുവരി-മാര്‍ച്ച് പാദത്തില്‍ യുഎസ് സാമ്പത്തിക വളര്‍ച്ച 1.1 ശതമാനമായി കുറഞ്ഞു

വാഷിങ്ടണ്‍: ഉയര്‍ന്ന പലിശനിരക്ക് ഭവന വിപണിയെ ബാധിക്കുകയും ബിസിനസുകള്‍ ഇന്‍വെന്ററികള്‍ കുറയ്ക്കുകയും ചെയ്തതിനാല്‍ യുഎസ് സമ്പദ്വ്യവസ്ഥ ജനുവരി മുതല്‍ മാര്‍ച്ച് വരെ മന്ദഗതിയിലായി. വാര്‍ഷിക വേഗത 1.1 ശതമാനമായി കുറഞ്ഞു. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ 3.2 ശതമാനവും ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെ 2.6 ശതമാനവും വളര്‍ന്ന രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പാദനം പിന്നീട് ദുര്‍ബലമായതായി വാണിജ്യ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇതോടെ മാന്ദ്യം ആസന്നമായി. പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള ഫെഡ് റിസര്‍വിന്റെ കര്‍ശന നയങ്ങളാണ് മാന്ദ്യത്തിലേയ്ക്ക് നയിക്കുന്നത്. കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ 9 തവണയാണ് ഫെഡ് റിസര്‍വ് പലിശനിരക്കുയര്‍ത്തിയത്.

പണപ്പെരുപ്പം നാല് പതിറ്റാണ്ടിലെ ഉയരത്തിലെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടികള്‍. നിലവില്‍ പണപ്പെരുപ്പം ക്രമാനുഗതമായി കുറഞ്ഞിട്ടുണ്ട്. എങ്കിലും ഫെഡ് റിസര്‍വിന്റെ ലക്ഷ്യമായ 2 ശതമാനത്തേക്കാള്‍ കൂടുതലാണ് അത്.

ദുര്‍ബലമായ ഭവന വിപണി, ഉയര്‍ന്ന വായ്പ നിരക്കുകളില്‍ തട്ടി തകര്‍ന്നു. ഉപഭോക്തൃ ചെലവ് 70 ശതമാനമാണ് ഇടിഞ്ഞത്. ബാങ്കുകള്‍ ഇടിഞ്ഞതിനെ തുടര്‍ന്ന് വായ്പാ മാനദണ്ഡങ്ങള്‍ കര്‍ശനമാണ്.

ഇത് കടം വാങ്ങുന്നത് കൂടുതല്‍ ബുദ്ധിമുട്ടാക്കി.

X
Top