കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ചൈനയുമായി വ്യാപാര കരാറാകാമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ്

ടുത്ത തീരുവ ഏര്‍പ്പെടുത്തുമെന്നുള്ള ഭീഷണികള്‍ ഉയര്‍ത്തി ആഗോള വ്യാപാരരംഗത്ത് ആശങ്കകള്‍ സൃഷ്ടിക്കുന്ന അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ചൈനയ്ക്ക് ആശ്വാസമാകുന്ന പ്രസ്താവനയുമായി രംഗത്ത്.

ചൈനയുമായി ഒരു വ്യാപാര കരാര്‍ സാധ്യമാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. ചൈനയുമായി ഒരു മികച്ച വ്യാപാര കരാര്‍ സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.

അധികാരത്തിലെത്തിയത് മുതല്‍ ചൈനയെയും അയല്‍ രാജ്യങ്ങളായ കാനഡ, മെക്സിക്കോ എന്നിവരെ ലക്ഷ്യം വെച്ചുകൊണ്ട് വലിയ തോതിലുള്ള തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു.

ഇതൊരു പിന്നാലെ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും 10% അധികം കസ്റ്റംസ് തീരുവ ചുമത്താനും ട്രംപ് ഭരണകൂടം തീരുമാനിച്ചു. ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് 25 ശതമാനം തീരുവ ചുമത്തുമെന്നും കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു.

അതിനുപുറമെ ഫാര്‍മസ്യൂട്ടിക്കല്‍സ്, സെമി കണ്ടക്ടറുകള്‍ എന്നിവയ്ക്ക് ഉയര്‍ന്ന തീരുവ ചുമത്തുമെന്നും കഴിഞ്ഞ ദിവസം ട്രംപ് ഭീഷണി മുഴക്കി. സ്റ്റീലിനും അലുമിനിയത്തിനും തീരുവ കൂട്ടാന്‍ അമേരിക്ക തീരുമാനിച്ചിരുന്നു.

ഭീഷണികള്‍ക്ക് പിന്നാലെ കാനഡ , മെക്സിക്കോ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ തീരുവ മാര്‍ച്ച് വരെ നിര്‍ത്തിവയ്ക്കുമെന്ന് ട്രംപ് പറഞ്ഞു. ഇതിന് പിന്നാലെയാണ് ചൈനയുമായി വ്യാപാര കരാര്‍ സാധ്യമാണെന്ന പ്രസ്താവനയുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.

അമേരിക്ക താരിഫ് ഏര്‍പ്പെടുത്തിയതോടെ കല്‍ക്കരി, ദ്രവീകൃത പ്രകൃതിവാതകം, കാര്‍ഷിക യന്ത്രങ്ങള്‍, വാഹനങ്ങള്‍, എണ്ണ എന്നിവയ്ക്ക് 10% തീരുവ ഏര്‍പ്പെടുത്തുമെന്ന് ചൈനയും പറഞ്ഞിരുന്നു.

അമേരിക്ക ചൈനയിലേക്ക് കയറ്റി അയക്കുന്ന ഉല്‍പ്പന്നങ്ങളേക്കാള്‍ കൂടുതല്‍ തുകയ്ക്കുള്ള ഉത്പന്നങ്ങള്‍ ചൈന അമേരിക്കയിലേക്ക് കയറ്റി അയയ്ക്കുന്നുണ്ട്. 295 മില്യണ്‍ ഡോളര്‍ മൂല്യമുള്ള വ്യാപാരമിച്ചമാണ് അമേരിക്കയ്ക്ക് മേല്‍ ചൈനയ്ക്ക് ഉള്ളത്.

ഏതെങ്കിലും തരത്തിലുള്ള വ്യാപാര കരാറില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍ ഇപ്പോഴുള്ള തീരുവയേക്കാള്‍ കൂടുതല്‍ തീരുവ അമേരിക്ക ചുമത്തുകയാണെങ്കില്‍ അത് ചൈനയ്ക്ക് തിരിച്ചടിയാകും.

X
Top