കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

വ്യാജ വാടക രസീതി ഹാജരാക്കിയാല്‍, അദായ നികുതി വകുപ്പിന് നികുതിയുടെ 200 ശതമാനം പിഴ ചുമത്താം

കൊച്ചി: ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) ഫയല്‍ ചെയ്യുമ്പോള്‍, നികുതി ഇളവുകളും കിഴിവുകളും ക്ലെയിം ചെയ്യുന്ന സമയത്ത് വളരെ ശ്രദ്ധാലുവായിരിക്കണം. നടപ്പ് വര്‍ഷമോ മുന്‍ വര്‍ഷങ്ങളിലോ ഫയല്‍ ചെയ്ത ഐടിആര്‍ പ്രോസസ്സ് ചെയ്യുമ്പോള്‍ ആദായനികുതി വകുപ്പിന് ഐടിആറുകളില്‍ തെളിവ് ആവശ്യപ്പെടാം.

വ്യക്തികള്‍ക്ക് തെളിവ് നല്‍കാന്‍ കഴിയുമെങ്കില്‍, വിഷമിക്കേണ്ടതില്ല. എന്നിരുന്നാലും, വ്യക്തികള്‍ക്ക് തെളിവ് നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ അല്ലെങ്കില്‍ ആദായനികുതി വകുപ്പ് തെളിവില്‍ തൃപ്തരല്ലെങ്കില്‍, ക്ലെയിം വ്യാജമായി കണക്കാക്കും. അത്തരം സന്ദര്‍ഭങ്ങളില്‍, ആദായനികുതി വകുപ്പിന് പിഴ ഈടാക്കാന്‍ കഴിയും.

നികുതി വിദഗ്ധരുടെ അഭിപ്രായത്തില്‍, തെറ്റായ കിഴിവുകള്‍ ക്ലെയിം ചെയ്യുന്നത് വരുമാനം തെറ്റായി റിപ്പോര്‍ട്ട് ചെയ്യുന്നതിന് തുല്യമാണ്. വ്യാജ വാടക രസീതുകളെ അടിസ്ഥാനമാക്കി ഉയര്‍ന്ന എച്ച്ആര്‍എ ഇളവ് അവകാശപ്പെടുന്നത് അല്ലെങ്കില്‍ ഡോക്യുമെന്ററി തെളിവുകളില്ലാതെ ചാപ്റ്റര്‍ 6-എ പ്രകാരം കിഴിവുകള്‍ അവകാശപ്പെടുന്നത് വസ്തുതകളെ തെറ്റായി ചിത്രീകരിക്കുന്നതിനോ മറച്ചുവയ്ക്കുന്നതിനോ തുല്യമാണെന്നും 1961 ലെ ആദായനികുതി നിയമപ്രകാരം വരുമാനം തെറ്റായി റിപ്പോര്‍ട്ട് ചെയ്യുന്നതിന് തുല്യമാണെന്നും ബിസിനസ് കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് ഡിവിഎസ് അഡൈ്വസേഴ്‌സിന്റെ സ്ഥാപകനും സിഇഒയുമായ ദിവാകര്‍ വിജയസാരഥി പറഞ്ഞു.

2021-22 സാമ്പത്തിക വര്‍ഷത്തില്‍ (എവൈ 2022-23) ഫയല്‍ ചെയ്ത ഐടിആറുകള്‍ക്ക് ക്ലെയിം ചെയ്ത കിഴിവുകളുടെ തെളിവ് ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ് ശമ്പളക്കാരായ വ്യക്തികള്‍ക്ക് നോട്ടീസ് അയച്ചു.

നികുതിദായകന്‍ ഡോക്യുമെന്ററി തെളിവുകള്‍ നല്‍കിയില്ലെങ്കില്‍ വരുമാനം തെറ്റായി റിപ്പോര്‍ട്ട് ചെയ്തതിന് ആദായനികുതി വകുപ്പിന് പിഴയും പിഴപ്പലിശയും ഈടാക്കാം. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 270 എ പ്രകാരം അത്തരം തെറ്റായ വരുമാനത്തിന് നല്‍കേണ്ട നികുതിയുടെ 200% ന് തുല്യമായ തുക പിഴ ഈടാക്കുമെന്ന് വിജയസാരഥി പറയുന്നു.

X
Top