സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

അർദ്ധചാലക ബിസിനസിൽ നിന്ന് 3.5 ബില്യൺ ഡോളറിന്റെ വിറ്റുവരവ് ലക്ഷ്യമിട്ട് വേദാന്ത ഗ്രൂപ്പ്

ഡൽഹി: വേദാന്ത ഗ്രൂപ്പ് അതിന്റെ അർദ്ധചാലക ബിസിനസിന്റെ വിറ്റുവരവ് 3 മുതൽ 3.5 ബില്യൺ ഡോളർ വരെയാകുമെന്ന് പ്രതീക്ഷിക്കുന്നു, അതിൽ ഏകദേശം 1 ബില്യൺ ഡോളർ കയറ്റുമതിയിൽ നിന്നായിരിക്കുമെന്ന് കമ്പനിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഇലക്‌ട്രോണിക് ചിപ്പുകളുടെ നിർമ്മാണം ആരംഭിക്കുന്നതിന് ആവശ്യമായ എല്ലാ കരാറുകളും സാങ്കേതിക വിദ്യകളും തങ്ങളുടെ സംയുക്ത പങ്കാളിയായ ഫോക്‌സ്‌കോണിന് ഉണ്ടെന്ന് വേദാന്ത ഗ്രൂപ്പിന്റെ ഗ്ലോബൽ മാനേജിംഗ് ഡയറക്ടർ ആകർഷ് ഹെബ്ബാർ പിടിഐയോട് പറഞ്ഞു. രാജ്യത്ത് അർദ്ധചാലക നിർമാണ യൂണിറ്റുകൾ സ്ഥാപിക്കാൻ അപേക്ഷിച്ച മൂന്ന് കമ്പനികളിൽ വേദാന്ത ഫോക്സ്കോൺ ജെവിയും ഉൾപ്പെടുന്നു. ഇലക്ട്രോണിക് ഉപകരണങ്ങളിൽ പ്രദർശിപ്പിക്കാൻ ഉപയോഗിക്കുന്ന സ്‌ക്രീനുകൾ നിർമ്മിക്കുന്നതിനായി ഒരു ഡിസ്‌പ്ലേ ഫാബ്രിക്കേഷൻ പ്ലാന്റ് സ്ഥാപിക്കാനും വേദാന്ത അപേക്ഷിച്ചിട്ടുണ്ട്.

2026-27 ഓടെ ആദ്യ ഘട്ടത്തിൽ തങ്ങളുടെ വിറ്റുവരവ് 3-3.5 ബില്യൺ ഡോളറായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും, ഇത് ഡിസ്പ്ലേയും അർദ്ധചാലകവും കൂടിച്ചേർന്നതാണെന്നും, കൂടാതെ ആ സമയത്ത് കയറ്റുമതിയിൽ നിന്ന് 1 ബില്യൺ ഡോളർ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഹെബ്ബാർ പറഞ്ഞു. അർദ്ധചാലക ബിസിനസിനായി വേദാന്ത ഗ്രൂപ്പ് 20 ബില്യൺ ഡോളർ വരെ നിക്ഷേപം നീക്കിവച്ചിട്ടുണ്ട്, അതിൽ ആദ്യ 10 വർഷത്തിനുള്ളിൽ 15 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്താൻ കമ്പനി പദ്ധതിയിടുന്നു. 2024-25 വർഷത്തിൽ ഡിസ്‌പ്ലേ യൂണിറ്റുകളും 2025-26 ഓടെ അർദ്ധചാലക യൂണിറ്റുകളും നിർമ്മിക്കാൻ കമ്പനി പദ്ധതിയിടുന്നു.

കൂടാതെ ഉൽപ്പാദന ശേഷിയുടെ 20-30 ശതമാനം ഫോക്‌സ്‌കോൺ തന്നെ ഏറ്റെടുക്കാൻ സാധ്യതയുണ്ടെന്നും ബിസിനസ്സിനായി സ്‌മാർട്ട്‌ഫോൺ നിർമ്മാതാക്കളുമായി കമ്പനി ചർച്ച നടത്തുകയാണെന്നും ഹെബ്ബാർ പറഞ്ഞു.

X
Top