സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

25,000 കോടിയുടെ നിക്ഷേപം നടത്താൻ വേദാന്ത

മുംബൈ: ഒഡീഷയിൽ നിലവിൽ 80,000 കോടി രൂപയുടെ ഏറ്റവും വലിയ നിക്ഷേപമുള്ള വേദാന്ത റിസോഴ്‌സസ് സംസ്ഥാനത്തെ അതിന്റെ അലുമിനിയം, ഫെറോക്രോം, മൈനിംഗ് ബിസിനസുകൾ വിപുലീകരിക്കുന്നതിനായി 25,000 കോടി രൂപ കൂടി നിക്ഷേപിക്കാൻ പദ്ധതിയിടുന്നു. ഈ നിക്ഷേപത്തിലൂടെ ഒഡീഷയുടെ സംസ്ഥാന ജിഡിപിയിലേക്ക് കമ്പനിയുടെ പ്രവർത്തനങ്ങൾ ഏകദേശം നാല് ശതമാനം സംഭാവന ചെയ്യുമെന്ന് വേദാന്ത പ്രസ്താവനയിൽ പറഞ്ഞു.

‘മേക്ക് ഇൻ ഒഡീഷ-2022’ റോഡ്‌ഷോയുടെ ഭാഗമായി ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്, വേദാന്ത റിസോഴ്‌സ് ചെയർമാൻ അനിൽ അഗർവാളുമായി മുംബൈയിൽ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കമ്പനിയുടെ ഈ നിക്ഷേപ പ്രഖ്യാപനം. കമ്പനി അഞ്ച് ലക്ഷത്തിലധികം തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നും നൂറുകണക്കിന് എംഎസ്എംഇകളെ സംസ്ഥാനത്ത് വളർത്തിയിട്ടുണ്ടെന്നും അഗർവാൾ പറഞ്ഞു.

അലൂമിനിയം, ഫെറോക്രോം, മൈനിംഗ് ബിസിനസുകളുടെ വിപുലീകരണത്തിന് അനുസൃതമായി കമ്പനിക്ക് 25,000 കോടിയിലധികം രൂപയുടെ പുതിയ നിക്ഷേപമുണ്ടെന്നും. ഇത് സംസ്ഥാനത്തിന് കൂടുതൽ തൊഴിലവസരങ്ങളും വരുമാനവും സൃഷ്ടിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ആഭ്യന്തര അലുമിനിയം ആവാസവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനായി കമ്പനിയുടെ ഝാർസുഗുഡ സ്‌മെൽറ്ററിന് സമീപം രാജ്യത്തെ ഏറ്റവും വലിയ അലുമിനിയം പാർക്കുകളിലൊന്ന് സ്ഥാപിക്കുമെന്ന് അഗർവാൾ കൂട്ടിച്ചേർത്തു.

X
Top