സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

വിസ്താര എയര്‍ലൈന്‍സ് ആദ്യമായി ലാഭം രേഖപ്പെടുത്തി – റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: വിസ്താര എയര്‍ലൈന്റെ പാരന്റിംഗ് കമ്പനി ടാറ്റ എസ്‌ഐഎ എയര്‍ലൈന്‍സ് -ടാറ്റ സണ്‍സിന്റേയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരഭം- ആദ്യമായി അറ്റാദായം രേഖപ്പെടുത്തി. കമ്പനി അധികൃതരെ ഉദ്ദരിച്ച് റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണമില്ല.

ഡിസംബര്‍ പാദത്തില്‍ വരുമാനം 1 ബില്യണ്‍ ഡോളറിലധികമാക്കിയ എയര്‍ലൈന്‍ ആദ്യമായി അറ്റാദായം സൃഷ്ടിച്ചുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. വിദേശ കറന്‍സി നഷ്ടവും പ്രവര്‍ത്തന ഇതര വരുമാനവും ഒഴിച്ചാണിത്. സംഖ്യ എത്രയെന്ന് വ്യക്തമല്ല.

തങ്ങളുടെ കീഴിലുള്ള മൂന്ന് ബ്രാന്‍ഡുകള്‍-വിസ്റ്റാര,എയര്‍ഏഷ്യ,എയര്‍ ഇന്ത്യ-എന്നിവയെ ലയിപ്പിക്കാന്‍ ടാറ്റ ഗ്രൂപ്പ് ശ്രമിക്കുന്ന വേളയിലാണ് വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. വിസ്താരയില് നിലവില് ടാറ്റയ്ക്ക് 51 ശതമാനം ഓഹരികളാണുള്ളത്.

ബാക്കി 49 ശതമാനം ഓഹരികളാണ് സിംഗപ്പൂര് എയര്‌ലൈന്‌സിനുള്ളത്. 2013ലാണ് ഇരുകമ്പനികളും പങ്കാളിത്തമുണ്ടാക്കിയത്. ഓഹരി വിറ്റഴിക്കലിന്റെ ഭാഗമായി ഒരു വര്ഷം മുമ്പാണ് 18,000 കോടി രൂപയ്ക്ക് എയര് ഇന്ത്യയെ ടാറ്റ വാങ്ങിയത്.

എയര് ഇന്ത്യയുടെ ഉപകമ്പനികളേയും ഒറ്റ ബ്രാന്ഡില് 2024 ഓടെ കൊണ്ടുവരാനാണ് ടാറ്റ ലക്ഷ്യമിടുന്നത്.

X
Top