വ്യവസായ സംരംഭങ്ങൾക്ക് ഇനി പഞ്ചായത്തിന്റെ ലൈസൻസ് വേണ്ടരാജ്യത്ത് വികസനം അതിവേഗമെന്ന് ഗോയല്‍നിക്ഷേപ സംഗമത്തിനു മുൻപേ വ്യവസായ സൗഹൃദ നിർദേശങ്ങളെല്ലാം നടപ്പാക്കി കേരളംഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിക്ക് 6 വിദേശ രാജ്യങ്ങളുടെ പങ്കാളിത്തംഇൻവെസ്റ്റ് കേരള ഉച്ചകോടിക്ക് കൊച്ചിയിൽ തുടക്കം

ഇന്ത്യ-പാക് അതിർത്തിയിൽ കാറ്റാടിപ്പാടം: അദാനിക്കായി പ്രതിരോധ ചട്ടങ്ങൾ ഇളവ് ചെയ്തെന്ന് ആരോപണം

ന്യൂഡൽഹി: ഇന്ത്യ-പാക് അതിർത്തിയിൽ അദാനി ഗ്രൂപ്പിന് കാറ്റാടി–സൗരോർജ പദ്ധതി സ്ഥാപിക്കാൻ കേന്ദ്രം പ്രതിരോധ ചട്ടങ്ങളിൽ ഇളവ് നൽകിയെന്ന് ആരോപണം. ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ പ്ലാന്റാണ് ഗുജറാത്തിൽ (ഖാവ്‍ഡ) പാക്കിസ്ഥാൻ അതിർത്തിയോടു ചേർന്ന് അദാനി ഗ്രൂപ്പ് നിർമിക്കുന്നത്.

അതിർത്തിയിൽ നിന്ന് വെറും ഒരു കിലോമീറ്റർ മാറി ഗുജറാത്ത് സർക്കാർ പാട്ടത്തിനു നൽകിയ സ്ഥലമാണിത്. ഈ സ്ഥലത്ത് പ്ലാന്റ് നിർമിക്കുന്നതിന് അതിർത്തിരക്ഷാചട്ടങ്ങളിൽ ഇളവ് നൽകിയെന്നാണ് ആരോപണം. മു‍ൻപ് ഇന്ത്യ–പാക് സംഘർഷങ്ങൾ നടന്ന സ്ഥലം കൂടിയാണ് റാൻ ഓഫ് കച്ച്.

മുൻപുള്ള ചട്ടമനുസരിച്ച് അതിർത്തിയിൽ നിന്ന് 10 കിലോമീറ്റർ മാറി മാത്രമേ വമ്പൻ നിർമാണപ്രവർത്തനങ്ങൾ അനുവദിച്ചിരുന്നുള്ളൂ. എന്നാൽ അദാനിക്ക് കുറഞ്ഞ വിലയ്ക്ക് ഭൂമി ലഭ്യമാക്കാനായി ദൂരപരിധിയിൽ ഇളവ് ചെയ്തുവെന്നാണ് ഗാർഡിയൻ പത്രത്തിന്റെ കണ്ടെത്തൽ.

ഇതിനായി ചേർന്ന രഹസ്യയോഗത്തിൽ ഗുജറാത്ത് സർക്കാരിലെയും കേന്ദ്രസർക്കാരിലെയും പ്രതിനിധികൾക്കു പുറമേ ഒരു ഉന്നതസൈനിക ഉദ്യോഗസ്ഥനും പങ്കെടുത്തതായി റിപ്പോർട്ട് പറയുന്നു.

2023 മേയ് എട്ടിനാണ് ഇളവ് നൽകി ഉത്തരവിറക്കിയത്. പാക്കിസ്ഥാനു പുറമേ ബംഗ്ലദേശ്, ചൈന, മ്യാൻമർ, നേപ്പാൾ അതിർത്തികളിലും ഇളവു നൽകി.

അടിയന്തരസാഹചര്യങ്ങളിൽ സൈനികനീക്കത്തെയടക്കം ഇത് ബാധിക്കാം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ലോക്സഭയിൽ പ്രതിപക്ഷം പ്രതിഷേധിച്ചു.

ബിജെപി പിന്തുടരുന്ന കപട ദേശീയതയുടെ മുഖമാണ് ഈ സംഭവത്തിലൂടെ വെളിവായതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ആരോപിച്ചു.

X
Top