![](https://www.livenewage.com/wp-content/uploads/2022/07/wipro.png)
മുംബൈ: ഐടി രംഗത്തെ പ്രമുഖരായ വിപ്രോയുടെ രണ്ടാം പാദത്തിലെ വരുമാനം 14.6 ശതമാനം ഉയർന്ന് 22,540 കോടി രൂപയായപ്പോൾ നികുതിക്ക് ശേഷമുള്ള ലാഭം (പിഎടി) 9.3 ശതമാനം ഇടിഞ്ഞ് 2,660 കോടി രൂപയായി കുറഞ്ഞു.
ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനിയുടെ ഐടി സേവന വിഭാഗത്തിലെ പ്രവർത്തന മാർജിൻ ഈ പാദത്തിൽ 16 ബേസിസ് പോയിന്റ് വർധിച്ച് 15.1% ആയി. മികച്ച വില തിരിച്ചറിവുകളും ഓട്ടോമേഷൻ നേതൃത്വത്തിലുള്ള ഉൽപ്പാദനക്ഷമതയിലെ ശക്തമായ പ്രവർത്തന മെച്ചപ്പെടുത്തലുകളും തങ്ങളുടെ മാർജിൻ മെച്ചപ്പെടുത്താൻ സഹായിച്ചതായി വിപ്രോ സിഎഫ്ഒ ജതിൻ ദലാൽ പറഞ്ഞു.
നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ പകുതിയിൽ കമ്പനിയുടെ ഓർഡർ ബുക്ക് 42% വർദ്ധിച്ചപ്പോൾ രണ്ടാം പാദത്തിൽ ഇതിന് 24% വർധനയാണ് ഉണ്ടായെതെന്ന് വിപ്രോ പറഞ്ഞു. ഡിസംബർ പാദത്തിൽ ഐടി സേവന ബിസിനസിൽ നിന്നുള്ള വരുമാനം 2,811-2,853 മില്യൺ ഡോളർ പരിധിയിലായിരിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.
സെപ്തംബർ അവസാനത്തെ കണക്കനുസരിച്ച് കമ്പനിക്ക് മൊത്തം 259,179 ജീവനക്കാരാണ് ഉള്ളത്. മേഖല തിരിച്ചുള്ള പ്രകടനം നോക്കിയാൽ വിപ്രോ അതിന്റെ വരുമാനത്തിന്റെ 35.2% ബിഎഫ്‌എസ്‌ഐയിൽ നിന്നും 18.8% കൺസ്യൂമർ വിഭാഗത്തിൽ നിന്നും 11.4% ആരോഗ്യ വിഭാഗത്തിൽ നിന്നുമാണ് നേടിയത്. കൂടാതെ വിപ്രോയുടെ മികച്ച 10 ക്ലയന്റുകൾ അതിന്റെ വരുമാനത്തിൽ ഏകദേശം 21% സംഭാവന ചെയ്തു.