രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

ലോക ബാങ്കില്‍ നിന്ന് ₹2100 കോടി കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ആരോഗ്യമേഖലയെ നവീകരിക്കാന്‍ ലോകബാങ്കില്‍ നിന്നും കടമെടുക്കാൻ സംസ്ഥാന സര്‍ക്കാര്‍. 3,000 കോടി രൂപയുടെ ഈ ബൃഹത് പദ്ധതിയില്‍ 2100 കോടി രൂപ ലോകബാങ്കില്‍ നിന്ന് വായ്പയായി എടുക്കും. ബാക്കി 900 കോടി രൂപ സര്‍ക്കാരിന്റെ ഖജനാവില്‍ നിന്നും.

പദ്ധതിക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും ലോകബാങ്കിന്റെയും അംഗീകാരം ലഭിച്ചു. പദ്ധതിയുടെ ഭാഗമായി വിവിധ മേഖലകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ട്രോമ കെയറിനുള്ള അടിസ്ഥാന സൗകര്യ വികസനം, വിതരണ ശൃംഖല എന്നിവ ശക്തിപ്പെടുത്തുക, ശിശു സംരക്ഷണ പദ്ധതികള്‍, സമഗ്ര ആരോഗ്യ സംവിധാനത്തിന്റെ മെച്ചപ്പെടുത്തല്‍ തുടങ്ങി വിവിധ കാര്യങ്ങള്‍ക്കായാണ് ഈ വായ്പയെടുക്കുന്നത്.

ആദ്യ വര്‍ഷം 562.5 കോടി രൂപയും രണ്ടും മൂന്നും നാലും വര്‍ഷങ്ങളില്‍ 750 കോടി രൂപ വീതവും അഞ്ചാം വര്‍ഷം 187.5 കോടി രൂപയും പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ കൈമാറും.

അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കുന്ന പദ്ധതി ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കും.

X
Top